സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ് നടത്തിയ അക്രമികളിൽ ഒരാളെ കീഴ്പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.
മരത്തിന് മറഞ്ഞിരുന്ന ആളുകളെ വെടിവയ്ക്കുകയായിരുന്ന അക്രമിയുടെ പിന്നിൽ കൂടിയെത്തിയ നിരായുധനായ ആൾ ഇയാളെ കീഴ്പ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ആക്രമിയുടെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിപ്പറിച്ചെടുത്ത ഇയാൾ തോക്ക് ചൂണ്ടി അക്രമിയെ ഭയപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപത്തുണ്ടായിരുന്ന ഒരാൾ പകർത്തിയ വീഡിയോ വ്യാപകമായി പ്രചരിക്കുന്നണ്ട്.
BREAKING: Video shows how bystander disarmed one of the Bondi Beach gunmen pic.twitter.com/YN9lM1Tzls
— The Spectator Index (@spectatorindex) December 14, 2025
അതേസമയം, വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു അക്രമിയും ഉൾപ്പെടുന്നു. രണ്ടുപേരാണ് വെടിവയ്പ്പ് നടത്തിയത്. 11പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേർ പോലീസുകാരാണ്. പരിക്കേറ്റവരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് സൂചന.
സിഡ്നി ബോണ്ടി ബീച്ചിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന ജൂത ഉത്സവമായ ഹനുക്കയുടെ ആദ്യ ദിനത്തിലാണ് വെടിവയ്പ്പുണ്ടായത്. സംഭവ സമയം നൂറു കണക്കിന് ആളുകൾ ബീച്ചിലുണ്ടായിരുന്നു. ആക്രമികൾ കുട്ടികളെയും പ്രായമായവരെയുമാണ് ലക്ഷ്യം വച്ചതെന്ന് ഒരു ദൃസാക്ഷി ദ് ഹെറാൾഡിനോടു പ്രതികരിച്ചു.
ബോണ്ടിയിലെ സംഭവങ്ങൾ "ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന്' ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രതികരിച്ചു.